ഇത്തിരി കടം വാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീല നിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
നീലത്തിൽമുങ്ങിമുഖം നോക്കാൻ മാനം
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
അനന്തമാംവ്യോമത്തിൻ നിഴൽ പരക്കെ
ആഴിക്കു കിട്ടീ നീലനിറം-
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
ആഴക്കടലിലെമീനിനു കിട്ടീ
കണ്ണന്റെ കണ്ണിൻ രൂപഭങ്ങി
കാർ വർണ്ണന്റെ കണ്ണിൻ രൂപഭങ്ങി
ഇത്തിരി കടംവാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീലനിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
Sunday, November 2, 2008
ഒരു പാട്ട്
കണ്ടുവെങ്കിലവനോടുചൊല്ലുമോ സഖീ.......
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ
ഇല്ലെനിക്കൊരു സൗഖ്യവുമോർത്തിടേണം
അല്ലലാലില്ല നിദ്രയുമെനിക്കു രാത്രിയിൽ
മാധവന്റെവേണുഗാനത്തിൻ ലഹരിയിലീ-
രാധയുടെ ഹൃദയത്തിൻ താളമെങ്ങോമറഞ്ഞൂ
ഇഷ്ടമുള്ളവന്റെ വരവിനായ് കാത്തിരിക്കൽ
കഷ്ടതരമാമൊരു വൃത്തി തന്നെ തോഴീ
കണ്ടുവെങ്കിലവനോടു ചൊല്ലുമോ സഖീ
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ.
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ
ഇല്ലെനിക്കൊരു സൗഖ്യവുമോർത്തിടേണം
അല്ലലാലില്ല നിദ്രയുമെനിക്കു രാത്രിയിൽ
മാധവന്റെവേണുഗാനത്തിൻ ലഹരിയിലീ-
രാധയുടെ ഹൃദയത്തിൻ താളമെങ്ങോമറഞ്ഞൂ
ഇഷ്ടമുള്ളവന്റെ വരവിനായ് കാത്തിരിക്കൽ
കഷ്ടതരമാമൊരു വൃത്തി തന്നെ തോഴീ
കണ്ടുവെങ്കിലവനോടു ചൊല്ലുമോ സഖീ
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ.
Thursday, October 23, 2008
മുത്തശി കഥ
മുത്തശിക്കഥകളനവധി
മുത്താക്കിമാറ്റി പിന്നെ
മുത്തുക്കുടമൊന്നിൽ ഞാനൊരു
മുന്നാഴി മുത്തു നിറച്ചു.
മുത്തശി കഥ കേൾക്കാൻ
മൂവന്തി നേരത്തെത്തും
മൂന്നാലു പയ്യന്മാർക്കായ്
മുത്തുക്കുടമൊന്നു തുറക്കെ-
സ്വർണ്ണത്തിൻ ചിറകുകൾ വീശി
മുത്തുകളോരോന്നായോരോന്നായ്
മുറ്റത്തു പാറി നടക്കും
മൂവന്തി മയങ്ങും വരേയും.
പൂതത്തിൻ കഥയുണ്ടവയിൽ
പനമേലെ യക്ഷിയുണ്ട്
ചുണ്ണാമ്പു ചോദിക്കുന്ന
രക്ഷസ്സും കൂടെയുണ്ട്
വഴി തെറ്റിച്ചാളെയൊതുക്കും
പൊട്ടിയുമുണ്ടാകൂട്ടത്തിൽ
തീക്കട്ടക്കണ്ണുകളുള്ള
തീതുപ്പിയോടിയടുക്കും
പക്ഷിക്കഥ കേൾക്കുന്നേരം
പയ്യന്മാർക്കെല്ലാം പേടി!
കുട്ടികളോ ചേർന്നിരിക്കും
നിശ്വാസം നെഞ്ചിൽത്തട്ടും
അടുക്ക്ലയിൽനിന്നെത്തിനോക്കും
അമ്മയുടെ ശബ്ദം കേൾക്കാം
"കഥയില്ലാക്കഥകൾ ചൊല്ലി
കുട്ടികളെ പേടിപ്പിക്കണ്ട
രാത്രിയിലവർ സ്വപ്നം കാണും
വിരിയിലോ മൂത്രമൊഴിക്കും"
ഇല്ലാത്ത പല്ലുകൾ കാട്ടി
മുത്ത്ശിയുമങ്ങെത്തിച്ചേരും
കൈകൊണ്ടു കലാശം കാട്ടി
മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
ത്ര കഥയില്ലാണ്ടായോ
പാറുട്ട്യേ നിനക്ക്
ഞാനെത്ര കഥ കേട്ടൂ
എനിക്കിന്നുണ്ടാരേ പേടി?
മുണ്ടൻ വടി കയ്യിൽ കണ്ട്വോ
കൊടുക്കും ഞാനടിയഞ്ചെണ്ണം
ഓരോരോ പൂതത്തിനും
ഓരോരോ രക്ഷസ്സിനും"
കുട്ടികൾക്കാവേശമായ്
കൈകോർത്തവരാർത്തു വിളിച്ചു
മുത്തശിയെ വട്ടം ചുറ്റീ
വീഴാതെ നിലത്തു നിൽക്കാൻ
മുത്തശിയോ പാടുപെട്ടു!
മുത്താക്കിമാറ്റി പിന്നെ
മുത്തുക്കുടമൊന്നിൽ ഞാനൊരു
മുന്നാഴി മുത്തു നിറച്ചു.
മുത്തശി കഥ കേൾക്കാൻ
മൂവന്തി നേരത്തെത്തും
മൂന്നാലു പയ്യന്മാർക്കായ്
മുത്തുക്കുടമൊന്നു തുറക്കെ-
സ്വർണ്ണത്തിൻ ചിറകുകൾ വീശി
മുത്തുകളോരോന്നായോരോന്നായ്
മുറ്റത്തു പാറി നടക്കും
മൂവന്തി മയങ്ങും വരേയും.
പൂതത്തിൻ കഥയുണ്ടവയിൽ
പനമേലെ യക്ഷിയുണ്ട്
ചുണ്ണാമ്പു ചോദിക്കുന്ന
രക്ഷസ്സും കൂടെയുണ്ട്
വഴി തെറ്റിച്ചാളെയൊതുക്കും
പൊട്ടിയുമുണ്ടാകൂട്ടത്തിൽ
തീക്കട്ടക്കണ്ണുകളുള്ള
തീതുപ്പിയോടിയടുക്കും
പക്ഷിക്കഥ കേൾക്കുന്നേരം
പയ്യന്മാർക്കെല്ലാം പേടി!
കുട്ടികളോ ചേർന്നിരിക്കും
നിശ്വാസം നെഞ്ചിൽത്തട്ടും
അടുക്ക്ലയിൽനിന്നെത്തിനോക്കും
അമ്മയുടെ ശബ്ദം കേൾക്കാം
"കഥയില്ലാക്കഥകൾ ചൊല്ലി
കുട്ടികളെ പേടിപ്പിക്കണ്ട
രാത്രിയിലവർ സ്വപ്നം കാണും
വിരിയിലോ മൂത്രമൊഴിക്കും"
ഇല്ലാത്ത പല്ലുകൾ കാട്ടി
മുത്ത്ശിയുമങ്ങെത്തിച്ചേരും
കൈകൊണ്ടു കലാശം കാട്ടി
മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
ത്ര കഥയില്ലാണ്ടായോ
പാറുട്ട്യേ നിനക്ക്
ഞാനെത്ര കഥ കേട്ടൂ
എനിക്കിന്നുണ്ടാരേ പേടി?
മുണ്ടൻ വടി കയ്യിൽ കണ്ട്വോ
കൊടുക്കും ഞാനടിയഞ്ചെണ്ണം
ഓരോരോ പൂതത്തിനും
ഓരോരോ രക്ഷസ്സിനും"
കുട്ടികൾക്കാവേശമായ്
കൈകോർത്തവരാർത്തു വിളിച്ചു
മുത്തശിയെ വട്ടം ചുറ്റീ
വീഴാതെ നിലത്തു നിൽക്കാൻ
മുത്തശിയോ പാടുപെട്ടു!
Wednesday, October 22, 2008
ഒരു പ്രർത്ഥന
പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
ഒരു പ്രർത്ഥന
പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
Wednesday, July 23, 2008
പെരാങ്ങോട്ടപ്പന്‍
ത്രിഭുവനങ്ങളുമരക്ഷണത്താലളന്നനിന്‍
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!
Wednesday, July 9, 2008
ശുഭയാത്ര
രണ്ടിനിയില്ലെന്നോര്‍ക്ക,
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര
നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര
കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും
എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും
ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര
നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര
കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും
എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും
ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.
Subscribe to:
Posts (Atom)