Saturday, November 15, 2008

കൈകൊട്ടിക്കളി

ചഞ്ചലാക്ഷിമാരേ വരു നമ്മൾക്കിന്നു കളിക്കേണം
നാളെയെന്തെന്നാലോചിക്കാൻ സമയമില്ലാാ‍-
രാമപുരം വാരിയർതൻ വഞ്ചിപ്പാട്ടു പാടിക്കൊണ്ടു
രാവുവരെ നമുക്കിന്നു കളി തുടരാം
അതു പോരായെന്നു തോന്നിൽ ഉണ്ണായിവാരിയന്റെ
കഥകളിപ്പദങ്ങളുംകളിച്ചീടാലോ
അതും പോരായെന്നാണെങ്കിൽ ഇരയിമ്മൻ തൻപിയുടെ
നല്ലനല്ലപദങ്ങളുംകുമ്മിയുമുണ്ട്‌
എന്നിട്ടും പോരായെങ്കിൽ അമ്മായി പഠിപ്പിച്ച
നിരവധി പാട്ടുകളുമെനിക്കറിയാം

മേനിയൊക്കെ ഉലയട്ടെ കപോലങ്ങൾ ചുവക്കട്ടെ
ദുർമ്മേദസ്സു മേനിയിൽനിന്നൊഴിഞ്ഞുപോട്ടെ
എന്റെയഛൻ ചന്തേൽപോയിതിരിച്ചെത്താനേറെയാവും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെയമ്മ വിരുന്നുണ്ടു നാളെമാത്രമെത്തിച്ചേരും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ സുന്ദരേട്ടൻ സന്ധ്യക്കങ്ങു വീട്ടിലെത്തും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ ചന്ദ്രചൂഡൻ ഇപ്പോൾ തന്നെയെത്തുമല്ലൊ
എനിക്കിപ്പോൾ കളി നിർത്തി കൂടെപ്പോകേണം
എന്റെ വേളി കഴിഞ്ഞിട്ടിന്നു മൂന്നു ദിനം മാത്രമല്ലെ
രാത്രിവരെകളിക്കുവാൻ എന്നെകാക്കണ്ടാ

Sunday, November 9, 2008

3

നന്ദനന്ദനൻ ഗോവിന്ദൻ
സുന്ദരനിന്നിരാകാന്തൻ
എന്നുടെമാനസം തന്നിൽ-വന്നുദിക്കേണം
പന്നഗശയനനരവിന്ദലോചനൻ മുകുന്ദൻ
നന്ദിയോടെഗുരുവായൂർ
മന്ദിരേ വിളങ്ങുന്നൊരു(നന്ദനന്ദനൻ
പോതകന്മാരെവധിപ്പാൻ
ചേതസിചിന്ദിച്ചും കൊണ്ട്‌
പാതകിയായ്‌ നടക്കുന്ന പൂതന തന്നെ
വീതശങ്കം മുലയുണ്ടു
ജാതമോദം കൊലചെയ്തു
സ്ഫീതമാം മാറിടം തന്നിൽ
പൈതല്ലായ്‌ കിടന്നോരു(നന്ദനന്ദനൻ
ധൂത്തരായ്‌ പിറന്നോരു
ധാർത്തരാഷ്ട്രന്മാരെയെല്ലാം
തീർത്തിടാനായ്‌ പാർത്ഥൻ തന്റെ
തേർത്തടം തന്നിൽ
പാർത്ഥസാരഥിയായ്‌ രണ
പാർത്തലത്തിൽ പരന്നോരു
പാർത്ഥിവന്മാരെയൊടുക്കീട്ടാർത്തി
ധാത്രിക്കു തീർത്തൊരു(നന്ദനന്ദനൻ
മോഹവും വെടിഞ്ഞു പാരം
ദേഹവുമുപേക്ഷിച്ചുള്ളിൽ
ഐഹികാത്മ്യധ്യാനത്തോടെ-മേവിടുന്നോർക്കു
ഐഹികസുഖവും നല്ല
ലൗകികസൗഖ്യവും നിജ
ശക്തിയും ഭക്തിയും നല്ല മുക്തിയും നൽകുന്നോരു(നന്ദനന്ദനൻ

2

ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു

കൈകൊട്ടിക്കളിപ്പാട്ടുകൾ

1
തനയൻ തേ കേളെശോദേ ചെയ്തീടും സാഹസം
അവനേറ്റം വിരുതനായ്‌-നാണവുമവനൊരു മാനവുമില്ലാ
ഇരവും പകലുമവനവിടെവന്നിരിക്കും
തയിരും വണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെവന്നു കടക്കും
ഉറിയിൽ വച്ചപാലെല്ലാം എടുത്തവൻ കുടിക്കും(തനയൻ തേ
പശുക്കളെയെല്ലാമവൻ വെളിക്കു വിട്ടയക്കും
കായ്കനികളെ തിന്മാൻ തെളിച്ചങ്ങോട്ടയക്കും
ശിസുക്കളോടൊരുമിച്ചുകളിക്കും പോരടിക്കും
മുഷ്ക്കുകളിവയെല്ലാമാരു സഹിക്കും(തനയൻ തേ
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടക്കും
പറകളും നാഴികളും പാടെതച്ചുപൊളിക്കും
പറവാനരുതു നിൻ മകൻ ചെയ്യും ദുരിതം(തനയൻ തേ
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ലാ
തണലിലിരിക്കും പിള്ള ദാഹവുമറിയാ
നിനക്കുനിൻ മകൻ ദോഷം പറയുമ്പോൾ രസിക്കാ
നുണയല്ലവ്യസനമിതാരു സഹിക്കും(തനയൻ തേ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു

Wednesday, November 5, 2008

യശോദയുടെ വിശ്വരൂപദർശ്ശനം(ഒരു കൈകൊട്ടിക്കളിപ്പാട്ട്‌വഞ്ചിപ്പാട്ടു രീതി)

കണ്ണൻ തന്റെ കൂട്ടുകാരാമഞ്ചാറുപേരോടിവന്നു
അമ്മയാകും യശോദയോടിങ്ങനെ ചൊല്ലി
മണ്ണുകൊണ്ടുതീർത്തൊരപ്പംതിന്നുതീർത്തു കണ്ണനിപ്പോൾ
കണ്ണൻ തന്നോരപ്പമിതാ,തിന്നതില്ലാ ഞങ്ങൾ
ഇപ്രകാരം കേട്ടനേരം ക്രുദ്ധയായി യശോദയും
കണ്ണനെപ്പിടിച്ചിരുത്തി വായ്‌ പൊളിപ്പിച്ചൂ
വായിലുണ്ടോ മണ്ണെന്നു ഞാൻ നോക്കീടട്ടെയെന്നു ചൊല്ലി
ക്രോധമോടെ കണ്ണൻ മുന്നിൽ കുനിഞ്ഞിരുന്നൂ
മണ്ണു മാത്രമല്ലാ കണ്ടൂ വിണ്ണും കണ്ടൂ വായ്ക്കകത്ത്‌
വിണ്ണിൽ സൂര്യൻ,അമ്പിളിയും തിളങ്ങി നിൽപ്പൂ!
കോടികോടി നക്ഷത്രങ്ങൾ അഞ്ചിരട്ടി ഗ്രഹങ്ങളും
നീറിനീറി നിൽക്കുന്നതുമവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂമൂന്നുലോകം,മൂന്നുകാലം
വർണ്ണചിത്രങ്ങളെപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂ മൂന്നുമൂർത്തി,മൂന്നവസ്ഥ
മിന്നിമറയുന്നപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂപർവ്വതങ്ങൾ,സമുദ്രങ്ങൾ
സർവ്വജീവജാലങ്ങളുമവൾക്കുകാണാം
മണ്ണുമാത്രമല്ലാകണ്ടൂഭാരതഖ്ണ്ടവുംകണ്ടൂ
അമ്പാടിയിൽ കളിക്കുന്നകണ്ണനേം കണ്ടൂ!
കണ്ണൻ മുൻപിലിരിക്കുന്ന തന്റെ രൂപം കണ്ടാനവൾ
ഭീതിയാലെ നിലത്തവൾ തരിച്ചിരുന്നൂ!
ഏവം വിശ്വരൂപം കണ്ടു ചകിതയായ്‌ യശോദയും
കണ്ണനോടു വായടക്കാൻ കേണപേക്ഷിച്ചൂ
കണ്ണനപ്പോൾ വായടച്ചൂ യശോദയും സന്തുഷ്ടയായ്‌
കണ്ണനെയെടുത്തിട്ടവൾമാറോടണച്ചൂ!

Sunday, November 2, 2008

കണ്ണന്റെ കണ്ണിലെ നീലനിറം

ഇത്തിരി കടം വാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീല നിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം

നീലത്തിൽമുങ്ങിമുഖം നോക്കാൻ മാനം
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
ആഴിപ്പരപ്പിനെകണ്ണാടിയാക്കി

അനന്തമാംവ്യോമത്തിൻ നിഴൽ പരക്കെ
ആഴിക്കു കിട്ടീ നീലനിറം-
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം

ആഴക്കടലിലെമീനിനു കിട്ടീ
കണ്ണന്റെ കണ്ണിൻ രൂപഭങ്ങി
കാർ വർണ്ണന്റെ കണ്ണിൻ രൂപഭങ്ങി

ഇത്തിരി കടംവാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീലനിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം

ഒരു പാട്ട്‌

കണ്ടുവെങ്കിലവനോടുചൊല്ലുമോ സഖീ.......
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ
ഇല്ലെനിക്കൊരു സൗഖ്യവുമോർത്തിടേണം
അല്ലലാലില്ല നിദ്രയുമെനിക്കു രാത്രിയിൽ
മാധവന്റെവേണുഗാനത്തിൻ ലഹരിയിലീ-
രാധയുടെ ഹൃദയത്തിൻ താളമെങ്ങോമറഞ്ഞൂ
ഇഷ്ടമുള്ളവന്റെ വരവിനായ്‌ കാത്തിരിക്കൽ
കഷ്ടതരമാമൊരു വൃത്തി തന്നെ തോഴീ
കണ്ടുവെങ്കിലവനോടു ചൊല്ലുമോ സഖീ
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ.