Tuesday, November 15, 2011

'അമ്മ'യുടെ അര്‍ത്ഥം

അമ്മയെന്നപദം ആദ്യമായ്‌ ചൊല്ലിപോല്‍
അര്‍ത്ഥമറിയാത്ത വാക്കാണതിന്നും
അര്‍ത്ഥമറിയുവാന്‍ നിഘണ്ടുകള്‍ നൊക്കി
അര്‍ത്ഥമില്ലാത്ത ചില അര്‍ത്ഥങ്ങള്‍ കിട്ടി.

അമ്മതന്‍ രൂപമില്ലാത്തൊരര്‍ത്ഥം,
അമ്മതന്‍ ഭാവമില്ലാത്തൊരര്‍ത്ഥം,
അമ്മമനസ്സൊട്ടുമില്ലാത്തൊരര്‍ത്ഥം,
എത്ര നിരര്‍ത്ഥകം, ഓര്‍ത്താലൊ ദു:സഹം!

അമ്മക്കില്ലേ നിരവധി രൂപങ്ങള്‍?
നിഷ്കളങ്കയാമൊരു ബാലികാരൂപം,
സ്വപ്നങ്ങള്‍ നെയ്യും കുമാരിതന്‍ രൂപം,
യൗവ്വനയുക്തതന്‍ ലാവണ്യരൂപം,
കല്ല്യാണപ്പന്തലില്‍ മുഗ്ധരുപം,
ഗര്‍ഭകാലത്തെ ദീനരൂപം,
അമ്മയാകുമ്പോള്‍ ഒരമ്മതന്‍ രുപം,
മുത്തശ്ശിയാകുമ്പോള്‍ മുത്തശ്ശി രുപം,
അന്നമൂട്ടുമ്പോള്‍ ഒരന്നപൂര്‍ണ്ണ!
കൈനീട്ടമേകുമ്പോള്‍ ശ്രീമഹാലക്ഷ്മി,
തൊട്ടുതലോടുമ്പോള്‍ ശ്രീ പരമേസ്വരി,
എണ്ണിയാല്‍ തിരാത്ത സുന്ദര രുപങ്ങള്‍!!

എണ്‍ണ്മറ്റുള്ളതാം രൂപഭാവങ്ങളും
സമാനതയില്ലാത്ത 'തങ്ക'മനസ്സും
ചേര്‍ത്തുവെച്ചുകൊണ്ടര്‍ത്ഥം പറയുവാന്‍
അക്ഷരങ്ങള്‍ക്കാകുമോ; ഇല്ലില്ല നിശ്ചയം
ആര്‍ക്കാകുമമ്മതന്‍ അര്‍ത്ഥം പറയുവാന്‍
അമ്മേ മഹാമായേ നീ തന്നെ ശരണം
അമ്മേ മഹാമായേ നി തന്നെ ശരണം
നീ തന്നെ ശരണം,നീ തന്നെ ശരണം.


ശുഭം

Monday, November 14, 2011

പേരിലുണ്ട്‌ പലതും!

പേരിലെന്തിരിക്കുന്നു? ചോദ്യം
പേരിലുണ്ട്‌ പലതും! ഉത്തരം
പേരിലെന്താ ഇത്രക്കിരിക്കാന്‍?
പോരു വേണ്ടാ പറയാം, ഇരിക്കു.
ആരു നല്‍കീ ഈ നദിക്കൊരു പേര്‌,
കാവേരിയെന്നൊരു പെണ്ണിന്റെ പെര്‌.
വേറെയില്ലേ നദികളനേകം
പേരവക്കും പെണ്ണിന്റെ പേരുകള്‍!
സിന്ധുവെന്നും സരസ്വതിയെന്നും
ഗംഗയും യമുനയും ഗോദാവരിയും
എന്തിനിട്ടു പോയവര്‍ നദിക്കൊക്കെ
സുന്ദരിമാരുടെ പേരുകള്‍ മാത്രം!
ഇല്ലേ നിനക്കൊരു പൊന്നു പെങ്ങള്‍
കാവേരിയെന്നൊരു സുന്ദരിക്കോത
കള്ളുകുടിച്ചൊരു കശ്മലന്‍ വന്നു
പൊന്നു പെങ്ങളെ കയറിപ്പിടിച്ചാല്‍
കയ്യു കെട്ടി നീ നോക്കി നില്‍ക്കുമോ?
പല്ലിടിച്ചവന്റെ കയ്യില്‍ കൊടുക്കുമൊ?
ഇല്ലെ നിന്നുടെ വീടിന്റെ പിന്നിലായ്‌
അല്ലലില്ലാതൊഴുകുന്ന കാവേരി
നഞ്ഞുകലക്കും ചെകുത്താന്മാര്‍ വന്നാല്‍
മണല്‍ കൊള്ളയടിക്കുന്ന കൂട്ടര്‍ വന്നാല്‍
കുപ്പ പുഴയിലൊഴുക്കാന്‍ വന്നാല്‍
അയ്യേ !നിനക്കാകുമോ നോക്കിനില്‍ക്കാന്‍?
ആരല്ല നിന്റെ പെങ്ങളിപ്പോള്‍
നീര്‍ തരും സുന്ദരി കാവേരിയോ?
പേരിട്ടിവള്‍ക്ക്‌ കാരണോന്മാര്‍
സ്നേഹിച്ചിവളെ തന്‍ പുത്രിയേ പോല്‍
'പേരിലുണ്ട്‌ പലതു'മെന്നുളൊരു
നേരു നിനക്കു മനസ്സിലായോ?
ശുഭം

Monday, November 8, 2010

പ്രാര്‍ഥന

അജ്ഞാനമന്ധകാരം ജ്ഞാനമോ പ്രകാശവും
വിജ്ഞാന ലോകമെത്താന്‍ മാര്‍ഗ്ഗം തുറന്നീടണേ !
രോഗങ്ങള്‍ ദു:ഖകരം ആരോഗ്യം ആഹ്ളാദവും
ദു:ഖത്തെ നേരിടുവാന്‍ ശക്തി ലഭിച്ചീടണേ !
കാമമൊഹാദികലും ലോഭവും മാത്സര്യവും
കെട്ടുകള്‍ നെയ്തു നമ്മേ അടിമയായ്‌ മാറ്റീടുന്നു,
കെട്ടുകള്‍ പൊട്ടിച്ചീടാന്‍ കെല്‍പുലഭിച്ചീടണേ !
നിത്യ സത്യത്തിന്‍ ജ്ഞാനമുള്ളിലുദിച്ചീടണേ
മാനവ ഹ്രിദയമാം വീണയിലുണരട്ടെ
മാധവ സ്നേഹത്തിണ്റ്റെ രാഗതരംഗമെന്നും

ശുഭം

വെളിച്ചം വരട്ടെ

അന്ധകാരത്തിന്നറുതിവരുത്തുവാന്‍
പന്തംകൊളൂത്തിക്കളത്തിലിറങ്ങുന്ന
ധന്യനാം ഗുരുനാഥന്‍ സൂര്യദേവനെ
വന്ദിക്കുന്നു, സൂര്യഗായത്രിമന്ത്രത്താല്‍!

പഞ്ചഭൂതാത്മകം ലോകത്തെക്കാണുവാന്‍
പഞ്ചേന്ദ്രിയങ്ങളിലഗ്രജന്‍ കണ്ണിനും
ഇന്ദ്രജാലം നിറക്കും മനക്കണ്ണിനും
കണ്ണായ കണ്ണനെ കൈതൊഴുന്നു,സദാ

നേത്രരോഗങ്ങളാല്‍ പീഡിതരാമൊരു-
കൂട്ടം ജനങ്ങള്‍ക്ക്‌ കാഴ്ച ലഭിക്കുവാന്‍
യ്ജ്ഞം നടത്തുമനേകം വിദഗ്ദ്ധര്‍ക്ക്‌
നേരുന്നൊരായിരം മംഗളാശംസകള്‍

ശുഭം

നേത്രശസ്ത്രക്രിയയെത്തുടര്‍ന്ന്‌ കാഴ്ച കിട്ടിയ ഒരു വ്യക്തി.

Thursday, October 21, 2010

Monday, February 15, 2010

രാധ

വൃന്ദാവനത്തിലൊരു പേരാലിൻ ചുവട്ടിൽ
ചിന്താമഗ്നയായ്‌ നിൽപ്പവളേ.......
ചിന്താമഗ്നയായ്‌ നിൽപ്പവളേ....
അകലത്തിലലിയുന്ന വേണുനിനാദത്തിൽ
അറിയാതെ ഒരിനിമിഷം അലിഞ്ഞുപോയോ?
നീ, അറിയാതെ ഒരു നിമിഷം അലിഞ്ഞുപോയോ?
ഇനിവരും ദ്വാപരയുഗത്തിലെ കണ്ണന്റെ
കളികൂട്ടുകാരിയാകാൻ മോഹമുണ്ടോ,
നിനക്ക്‌,കളികൂട്ടുകാരിയാകാൻ മൊഹമുണ്ടോ?
പലകാലം ബ്രഹ്മത്തിൻ നിഴലായ നിനക്കിനി
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ,
പുതിയൊരു ജന്മത്തിൻ കാര്യമുണ്ടോ?

ശാസ്താവിനോട്‌

ഹരിഹരപുത്രന്റെ തിരുനാമം ജപിക്കുമ്പോൾ
അതിരറ്റ സന്തോഷമെൻ ഹൃദയത്തിൽ നിറയുന്നു
കലികാലവൈഭവത്താൽ ഉരുകും ഹൃദന്തങ്ങളിൽ
പുതുമഴയായിവരും ശരണമന്ത്രങ്ങളെല്ലാം
അതിരില്ലാമോഹങ്ങളാൽ കദനം ചുമക്കുന്നോർ
ഞങ്ങൾക്കഭയമേകീടണേ നിത്യചൈതന്യമേ!
അകതാരിൽ അമരുന്ന ചൈതന്യമറിയാതെ
അലയുന്നു നാം വൃഥാ ശിൽപത്തിൻ ഭംഗി കാണാൻ.
അഴകോടെ ഒഴുകിയെത്തും പമ്പയിൽ കുളിച്ചുതോർത്തി
മലനിരകൾ താണ്ടി തളർന്നിരിക്കുമ്പോൾ
ഒരു ചെറുതെന്നെലായ്‌ എന്നരികിലെത്തണേ
പരിതാപമകറ്റുവാൻ തമ്പുരാനേ!
തിരുമുമ്പിലെത്തി കൈ കൂപ്പി നിന്നിടുമ്പോൾ
നിറയണേ ഹൃദയത്തിൽ നിൻ ദിവ്യരൂപം
ഒടുവിൽ മലയിറങ്ങി കദനക്കടലിലാണ്ടു
വഴിയറിയാതെ ഞങ്ങളലഞ്ഞിടുമ്പോൾ
ഒരുമണിവിളക്കായ്‌ അകതാരിൽ തെളിയണേ
ഒരുകോടി ഭാനുസമപ്രഭാപൂരമേ!