മൈത്രിം ഭജത,അഖിലഹൃദ്ജൈത്രിം!
ആത്മവദേവ പരാന്നപി പശ്യത!
യുദ്ധം ത്യജത,സ്പർദ്ധാം ത്യജത!
തജത പരേഷു അക്രമ-ആക്രമണം!!
ജനനി പ്രിഥ്വീ കാമദു:ഖാർത്തേ!
ജനകോ ദേവ: സകല ദയാലോ!
ദാമ്യത,ദത്ത,ദയദ്ധ്വം ജനത!
ശ്രേയോ ഭൂയാദ് സകല ജനാനാം!!
Thursday, December 4, 2008
Saturday, November 15, 2008
കൈകൊട്ടിക്കളി
ചഞ്ചലാക്ഷിമാരേ വരു നമ്മൾക്കിന്നു കളിക്കേണം
നാളെയെന്തെന്നാലോചിക്കാൻ സമയമില്ലാാ-
രാമപുരം വാരിയർതൻ വഞ്ചിപ്പാട്ടു പാടിക്കൊണ്ടു
രാവുവരെ നമുക്കിന്നു കളി തുടരാം
അതു പോരായെന്നു തോന്നിൽ ഉണ്ണായിവാരിയന്റെ
കഥകളിപ്പദങ്ങളുംകളിച്ചീടാലോ
അതും പോരായെന്നാണെങ്കിൽ ഇരയിമ്മൻ തൻപിയുടെ
നല്ലനല്ലപദങ്ങളുംകുമ്മിയുമുണ്ട്
എന്നിട്ടും പോരായെങ്കിൽ അമ്മായി പഠിപ്പിച്ച
നിരവധി പാട്ടുകളുമെനിക്കറിയാം
മേനിയൊക്കെ ഉലയട്ടെ കപോലങ്ങൾ ചുവക്കട്ടെ
ദുർമ്മേദസ്സു മേനിയിൽനിന്നൊഴിഞ്ഞുപോട്ടെ
എന്റെയഛൻ ചന്തേൽപോയിതിരിച്ചെത്താനേറെയാവും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെയമ്മ വിരുന്നുണ്ടു നാളെമാത്രമെത്തിച്ചേരും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ സുന്ദരേട്ടൻ സന്ധ്യക്കങ്ങു വീട്ടിലെത്തും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ ചന്ദ്രചൂഡൻ ഇപ്പോൾ തന്നെയെത്തുമല്ലൊ
എനിക്കിപ്പോൾ കളി നിർത്തി കൂടെപ്പോകേണം
എന്റെ വേളി കഴിഞ്ഞിട്ടിന്നു മൂന്നു ദിനം മാത്രമല്ലെ
രാത്രിവരെകളിക്കുവാൻ എന്നെകാക്കണ്ടാ
നാളെയെന്തെന്നാലോചിക്കാൻ സമയമില്ലാാ-
രാമപുരം വാരിയർതൻ വഞ്ചിപ്പാട്ടു പാടിക്കൊണ്ടു
രാവുവരെ നമുക്കിന്നു കളി തുടരാം
അതു പോരായെന്നു തോന്നിൽ ഉണ്ണായിവാരിയന്റെ
കഥകളിപ്പദങ്ങളുംകളിച്ചീടാലോ
അതും പോരായെന്നാണെങ്കിൽ ഇരയിമ്മൻ തൻപിയുടെ
നല്ലനല്ലപദങ്ങളുംകുമ്മിയുമുണ്ട്
എന്നിട്ടും പോരായെങ്കിൽ അമ്മായി പഠിപ്പിച്ച
നിരവധി പാട്ടുകളുമെനിക്കറിയാം
മേനിയൊക്കെ ഉലയട്ടെ കപോലങ്ങൾ ചുവക്കട്ടെ
ദുർമ്മേദസ്സു മേനിയിൽനിന്നൊഴിഞ്ഞുപോട്ടെ
എന്റെയഛൻ ചന്തേൽപോയിതിരിച്ചെത്താനേറെയാവും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെയമ്മ വിരുന്നുണ്ടു നാളെമാത്രമെത്തിച്ചേരും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ സുന്ദരേട്ടൻ സന്ധ്യക്കങ്ങു വീട്ടിലെത്തും
അതുവരെ നമുക്കിന്നു കളിക്കാമല്ലൊ
എന്റെ കാന്തൻ ചന്ദ്രചൂഡൻ ഇപ്പോൾ തന്നെയെത്തുമല്ലൊ
എനിക്കിപ്പോൾ കളി നിർത്തി കൂടെപ്പോകേണം
എന്റെ വേളി കഴിഞ്ഞിട്ടിന്നു മൂന്നു ദിനം മാത്രമല്ലെ
രാത്രിവരെകളിക്കുവാൻ എന്നെകാക്കണ്ടാ
Sunday, November 9, 2008
3
നന്ദനന്ദനൻ ഗോവിന്ദൻ
സുന്ദരനിന്നിരാകാന്തൻ
എന്നുടെമാനസം തന്നിൽ-വന്നുദിക്കേണം
പന്നഗശയനനരവിന്ദലോചനൻ മുകുന്ദൻ
നന്ദിയോടെഗുരുവായൂർ
മന്ദിരേ വിളങ്ങുന്നൊരു(നന്ദനന്ദനൻ
പോതകന്മാരെവധിപ്പാൻ
ചേതസിചിന്ദിച്ചും കൊണ്ട്
പാതകിയായ് നടക്കുന്ന പൂതന തന്നെ
വീതശങ്കം മുലയുണ്ടു
ജാതമോദം കൊലചെയ്തു
സ്ഫീതമാം മാറിടം തന്നിൽ
പൈതല്ലായ് കിടന്നോരു(നന്ദനന്ദനൻ
ധൂത്തരായ് പിറന്നോരു
ധാർത്തരാഷ്ട്രന്മാരെയെല്ലാം
തീർത്തിടാനായ് പാർത്ഥൻ തന്റെ
തേർത്തടം തന്നിൽ
പാർത്ഥസാരഥിയായ് രണ
പാർത്തലത്തിൽ പരന്നോരു
പാർത്ഥിവന്മാരെയൊടുക്കീട്ടാർത്തി
ധാത്രിക്കു തീർത്തൊരു(നന്ദനന്ദനൻ
മോഹവും വെടിഞ്ഞു പാരം
ദേഹവുമുപേക്ഷിച്ചുള്ളിൽ
ഐഹികാത്മ്യധ്യാനത്തോടെ-മേവിടുന്നോർക്കു
ഐഹികസുഖവും നല്ല
ലൗകികസൗഖ്യവും നിജ
ശക്തിയും ഭക്തിയും നല്ല മുക്തിയും നൽകുന്നോരു(നന്ദനന്ദനൻ
സുന്ദരനിന്നിരാകാന്തൻ
എന്നുടെമാനസം തന്നിൽ-വന്നുദിക്കേണം
പന്നഗശയനനരവിന്ദലോചനൻ മുകുന്ദൻ
നന്ദിയോടെഗുരുവായൂർ
മന്ദിരേ വിളങ്ങുന്നൊരു(നന്ദനന്ദനൻ
പോതകന്മാരെവധിപ്പാൻ
ചേതസിചിന്ദിച്ചും കൊണ്ട്
പാതകിയായ് നടക്കുന്ന പൂതന തന്നെ
വീതശങ്കം മുലയുണ്ടു
ജാതമോദം കൊലചെയ്തു
സ്ഫീതമാം മാറിടം തന്നിൽ
പൈതല്ലായ് കിടന്നോരു(നന്ദനന്ദനൻ
ധൂത്തരായ് പിറന്നോരു
ധാർത്തരാഷ്ട്രന്മാരെയെല്ലാം
തീർത്തിടാനായ് പാർത്ഥൻ തന്റെ
തേർത്തടം തന്നിൽ
പാർത്ഥസാരഥിയായ് രണ
പാർത്തലത്തിൽ പരന്നോരു
പാർത്ഥിവന്മാരെയൊടുക്കീട്ടാർത്തി
ധാത്രിക്കു തീർത്തൊരു(നന്ദനന്ദനൻ
മോഹവും വെടിഞ്ഞു പാരം
ദേഹവുമുപേക്ഷിച്ചുള്ളിൽ
ഐഹികാത്മ്യധ്യാനത്തോടെ-മേവിടുന്നോർക്കു
ഐഹികസുഖവും നല്ല
ലൗകികസൗഖ്യവും നിജ
ശക്തിയും ഭക്തിയും നല്ല മുക്തിയും നൽകുന്നോരു(നന്ദനന്ദനൻ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
കൈകൊട്ടിക്കളിപ്പാട്ടുകൾ
1
തനയൻ തേ കേളെശോദേ ചെയ്തീടും സാഹസം
അവനേറ്റം വിരുതനായ്-നാണവുമവനൊരു മാനവുമില്ലാ
ഇരവും പകലുമവനവിടെവന്നിരിക്കും
തയിരും വണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെവന്നു കടക്കും
ഉറിയിൽ വച്ചപാലെല്ലാം എടുത്തവൻ കുടിക്കും(തനയൻ തേ
പശുക്കളെയെല്ലാമവൻ വെളിക്കു വിട്ടയക്കും
കായ്കനികളെ തിന്മാൻ തെളിച്ചങ്ങോട്ടയക്കും
ശിസുക്കളോടൊരുമിച്ചുകളിക്കും പോരടിക്കും
മുഷ്ക്കുകളിവയെല്ലാമാരു സഹിക്കും(തനയൻ തേ
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടക്കും
പറകളും നാഴികളും പാടെതച്ചുപൊളിക്കും
പറവാനരുതു നിൻ മകൻ ചെയ്യും ദുരിതം(തനയൻ തേ
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ലാ
തണലിലിരിക്കും പിള്ള ദാഹവുമറിയാ
നിനക്കുനിൻ മകൻ ദോഷം പറയുമ്പോൾ രസിക്കാ
നുണയല്ലവ്യസനമിതാരു സഹിക്കും(തനയൻ തേ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
തനയൻ തേ കേളെശോദേ ചെയ്തീടും സാഹസം
അവനേറ്റം വിരുതനായ്-നാണവുമവനൊരു മാനവുമില്ലാ
ഇരവും പകലുമവനവിടെവന്നിരിക്കും
തയിരും വണ്ണയും പാലുമവനു ഞാൻ കൊടുക്കും
അറകളിലാരുമറിയാതെവന്നു കടക്കും
ഉറിയിൽ വച്ചപാലെല്ലാം എടുത്തവൻ കുടിക്കും(തനയൻ തേ
പശുക്കളെയെല്ലാമവൻ വെളിക്കു വിട്ടയക്കും
കായ്കനികളെ തിന്മാൻ തെളിച്ചങ്ങോട്ടയക്കും
ശിസുക്കളോടൊരുമിച്ചുകളിക്കും പോരടിക്കും
മുഷ്ക്കുകളിവയെല്ലാമാരു സഹിക്കും(തനയൻ തേ
ചെറുപാത്രം കണ്ടതെല്ലാം കിണറ്റിലേക്കെറിയും
ഉരുളികളുരുളൻ കല്ലുരുട്ടിയിട്ടുടക്കും
പറകളും നാഴികളും പാടെതച്ചുപൊളിക്കും
പറവാനരുതു നിൻ മകൻ ചെയ്യും ദുരിതം(തനയൻ തേ
പണമുള്ളോർക്കിവയെല്ലാം ഒരു സാരമില്ലാ
തണലിലിരിക്കും പിള്ള ദാഹവുമറിയാ
നിനക്കുനിൻ മകൻ ദോഷം പറയുമ്പോൾ രസിക്കാ
നുണയല്ലവ്യസനമിതാരു സഹിക്കും(തനയൻ തേ
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
2
ഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പ്പ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പ്പ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തിൽ കളിപ്പാൻ
ഇപ്പ്പ്പോൾ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ് കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
Wednesday, November 5, 2008
യശോദയുടെ വിശ്വരൂപദർശ്ശനം(ഒരു കൈകൊട്ടിക്കളിപ്പാട്ട്‌വഞ്ചിപ്പാട്ടു രീതി)
കണ്ണൻ തന്റെ കൂട്ടുകാരാമഞ്ചാറുപേരോടിവന്നു
അമ്മയാകും യശോദയോടിങ്ങനെ ചൊല്ലി
മണ്ണുകൊണ്ടുതീർത്തൊരപ്പംതിന്നുതീർത്തു കണ്ണനിപ്പോൾ
കണ്ണൻ തന്നോരപ്പമിതാ,തിന്നതില്ലാ ഞങ്ങൾ
ഇപ്രകാരം കേട്ടനേരം ക്രുദ്ധയായി യശോദയും
കണ്ണനെപ്പിടിച്ചിരുത്തി വായ് പൊളിപ്പിച്ചൂ
വായിലുണ്ടോ മണ്ണെന്നു ഞാൻ നോക്കീടട്ടെയെന്നു ചൊല്ലി
ക്രോധമോടെ കണ്ണൻ മുന്നിൽ കുനിഞ്ഞിരുന്നൂ
മണ്ണു മാത്രമല്ലാ കണ്ടൂ വിണ്ണും കണ്ടൂ വായ്ക്കകത്ത്
വിണ്ണിൽ സൂര്യൻ,അമ്പിളിയും തിളങ്ങി നിൽപ്പൂ!
കോടികോടി നക്ഷത്രങ്ങൾ അഞ്ചിരട്ടി ഗ്രഹങ്ങളും
നീറിനീറി നിൽക്കുന്നതുമവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂമൂന്നുലോകം,മൂന്നുകാലം
വർണ്ണചിത്രങ്ങളെപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂ മൂന്നുമൂർത്തി,മൂന്നവസ്ഥ
മിന്നിമറയുന്നപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂപർവ്വതങ്ങൾ,സമുദ്രങ്ങൾ
സർവ്വജീവജാലങ്ങളുമവൾക്കുകാണാം
മണ്ണുമാത്രമല്ലാകണ്ടൂഭാരതഖ്ണ്ടവുംകണ്ടൂ
അമ്പാടിയിൽ കളിക്കുന്നകണ്ണനേം കണ്ടൂ!
കണ്ണൻ മുൻപിലിരിക്കുന്ന തന്റെ രൂപം കണ്ടാനവൾ
ഭീതിയാലെ നിലത്തവൾ തരിച്ചിരുന്നൂ!
ഏവം വിശ്വരൂപം കണ്ടു ചകിതയായ് യശോദയും
കണ്ണനോടു വായടക്കാൻ കേണപേക്ഷിച്ചൂ
കണ്ണനപ്പോൾ വായടച്ചൂ യശോദയും സന്തുഷ്ടയായ്
കണ്ണനെയെടുത്തിട്ടവൾമാറോടണച്ചൂ!
അമ്മയാകും യശോദയോടിങ്ങനെ ചൊല്ലി
മണ്ണുകൊണ്ടുതീർത്തൊരപ്പംതിന്നുതീർത്തു കണ്ണനിപ്പോൾ
കണ്ണൻ തന്നോരപ്പമിതാ,തിന്നതില്ലാ ഞങ്ങൾ
ഇപ്രകാരം കേട്ടനേരം ക്രുദ്ധയായി യശോദയും
കണ്ണനെപ്പിടിച്ചിരുത്തി വായ് പൊളിപ്പിച്ചൂ
വായിലുണ്ടോ മണ്ണെന്നു ഞാൻ നോക്കീടട്ടെയെന്നു ചൊല്ലി
ക്രോധമോടെ കണ്ണൻ മുന്നിൽ കുനിഞ്ഞിരുന്നൂ
മണ്ണു മാത്രമല്ലാ കണ്ടൂ വിണ്ണും കണ്ടൂ വായ്ക്കകത്ത്
വിണ്ണിൽ സൂര്യൻ,അമ്പിളിയും തിളങ്ങി നിൽപ്പൂ!
കോടികോടി നക്ഷത്രങ്ങൾ അഞ്ചിരട്ടി ഗ്രഹങ്ങളും
നീറിനീറി നിൽക്കുന്നതുമവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂമൂന്നുലോകം,മൂന്നുകാലം
വർണ്ണചിത്രങ്ങളെപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂ മൂന്നുമൂർത്തി,മൂന്നവസ്ഥ
മിന്നിമറയുന്നപോലെയവൾക്കുകാണാം!
മണ്ണുമാത്രമല്ലാകണ്ടൂപർവ്വതങ്ങൾ,സമുദ്രങ്ങൾ
സർവ്വജീവജാലങ്ങളുമവൾക്കുകാണാം
മണ്ണുമാത്രമല്ലാകണ്ടൂഭാരതഖ്ണ്ടവുംകണ്ടൂ
അമ്പാടിയിൽ കളിക്കുന്നകണ്ണനേം കണ്ടൂ!
കണ്ണൻ മുൻപിലിരിക്കുന്ന തന്റെ രൂപം കണ്ടാനവൾ
ഭീതിയാലെ നിലത്തവൾ തരിച്ചിരുന്നൂ!
ഏവം വിശ്വരൂപം കണ്ടു ചകിതയായ് യശോദയും
കണ്ണനോടു വായടക്കാൻ കേണപേക്ഷിച്ചൂ
കണ്ണനപ്പോൾ വായടച്ചൂ യശോദയും സന്തുഷ്ടയായ്
കണ്ണനെയെടുത്തിട്ടവൾമാറോടണച്ചൂ!
Sunday, November 2, 2008
കണ്ണന്റെ കണ്ണിലെ നീലനിറം
ഇത്തിരി കടം വാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീല നിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
നീലത്തിൽമുങ്ങിമുഖം നോക്കാൻ മാനം
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
അനന്തമാംവ്യോമത്തിൻ നിഴൽ പരക്കെ
ആഴിക്കു കിട്ടീ നീലനിറം-
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
ആഴക്കടലിലെമീനിനു കിട്ടീ
കണ്ണന്റെ കണ്ണിൻ രൂപഭങ്ങി
കാർ വർണ്ണന്റെ കണ്ണിൻ രൂപഭങ്ങി
ഇത്തിരി കടംവാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീലനിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
കണ്ണന്റെ കണ്ണിലെ നീല നിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
നീലത്തിൽമുങ്ങിമുഖം നോക്കാൻ മാനം
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
ആഴിപ്പരപ്പിനെകണ്ണാടിയാക്കി
അനന്തമാംവ്യോമത്തിൻ നിഴൽ പരക്കെ
ആഴിക്കു കിട്ടീ നീലനിറം-
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
ആഴക്കടലിലെമീനിനു കിട്ടീ
കണ്ണന്റെ കണ്ണിൻ രൂപഭങ്ങി
കാർ വർണ്ണന്റെ കണ്ണിൻ രൂപഭങ്ങി
ഇത്തിരി കടംവാങ്ങി മാനം
കണ്ണന്റെ കണ്ണിലെ നീലനിറം
കാർ വർണ്ണന്റെ കണ്ണിലെ നീലനിറം
ഒരു പാട്ട്
കണ്ടുവെങ്കിലവനോടുചൊല്ലുമോ സഖീ.......
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ
ഇല്ലെനിക്കൊരു സൗഖ്യവുമോർത്തിടേണം
അല്ലലാലില്ല നിദ്രയുമെനിക്കു രാത്രിയിൽ
മാധവന്റെവേണുഗാനത്തിൻ ലഹരിയിലീ-
രാധയുടെ ഹൃദയത്തിൻ താളമെങ്ങോമറഞ്ഞൂ
ഇഷ്ടമുള്ളവന്റെ വരവിനായ് കാത്തിരിക്കൽ
കഷ്ടതരമാമൊരു വൃത്തി തന്നെ തോഴീ
കണ്ടുവെങ്കിലവനോടു ചൊല്ലുമോ സഖീ
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ.
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ
ഇല്ലെനിക്കൊരു സൗഖ്യവുമോർത്തിടേണം
അല്ലലാലില്ല നിദ്രയുമെനിക്കു രാത്രിയിൽ
മാധവന്റെവേണുഗാനത്തിൻ ലഹരിയിലീ-
രാധയുടെ ഹൃദയത്തിൻ താളമെങ്ങോമറഞ്ഞൂ
ഇഷ്ടമുള്ളവന്റെ വരവിനായ് കാത്തിരിക്കൽ
കഷ്ടതരമാമൊരു വൃത്തി തന്നെ തോഴീ
കണ്ടുവെങ്കിലവനോടു ചൊല്ലുമോ സഖീ
ഉണ്ടിവിടെയൊരു ഗോപിക കാത്തിരിപ്പൂ.
Thursday, October 23, 2008
മുത്തശി കഥ
മുത്തശിക്കഥകളനവധി
മുത്താക്കിമാറ്റി പിന്നെ
മുത്തുക്കുടമൊന്നിൽ ഞാനൊരു
മുന്നാഴി മുത്തു നിറച്ചു.
മുത്തശി കഥ കേൾക്കാൻ
മൂവന്തി നേരത്തെത്തും
മൂന്നാലു പയ്യന്മാർക്കായ്
മുത്തുക്കുടമൊന്നു തുറക്കെ-
സ്വർണ്ണത്തിൻ ചിറകുകൾ വീശി
മുത്തുകളോരോന്നായോരോന്നായ്
മുറ്റത്തു പാറി നടക്കും
മൂവന്തി മയങ്ങും വരേയും.
പൂതത്തിൻ കഥയുണ്ടവയിൽ
പനമേലെ യക്ഷിയുണ്ട്
ചുണ്ണാമ്പു ചോദിക്കുന്ന
രക്ഷസ്സും കൂടെയുണ്ട്
വഴി തെറ്റിച്ചാളെയൊതുക്കും
പൊട്ടിയുമുണ്ടാകൂട്ടത്തിൽ
തീക്കട്ടക്കണ്ണുകളുള്ള
തീതുപ്പിയോടിയടുക്കും
പക്ഷിക്കഥ കേൾക്കുന്നേരം
പയ്യന്മാർക്കെല്ലാം പേടി!
കുട്ടികളോ ചേർന്നിരിക്കും
നിശ്വാസം നെഞ്ചിൽത്തട്ടും
അടുക്ക്ലയിൽനിന്നെത്തിനോക്കും
അമ്മയുടെ ശബ്ദം കേൾക്കാം
"കഥയില്ലാക്കഥകൾ ചൊല്ലി
കുട്ടികളെ പേടിപ്പിക്കണ്ട
രാത്രിയിലവർ സ്വപ്നം കാണും
വിരിയിലോ മൂത്രമൊഴിക്കും"
ഇല്ലാത്ത പല്ലുകൾ കാട്ടി
മുത്ത്ശിയുമങ്ങെത്തിച്ചേരും
കൈകൊണ്ടു കലാശം കാട്ടി
മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
ത്ര കഥയില്ലാണ്ടായോ
പാറുട്ട്യേ നിനക്ക്
ഞാനെത്ര കഥ കേട്ടൂ
എനിക്കിന്നുണ്ടാരേ പേടി?
മുണ്ടൻ വടി കയ്യിൽ കണ്ട്വോ
കൊടുക്കും ഞാനടിയഞ്ചെണ്ണം
ഓരോരോ പൂതത്തിനും
ഓരോരോ രക്ഷസ്സിനും"
കുട്ടികൾക്കാവേശമായ്
കൈകോർത്തവരാർത്തു വിളിച്ചു
മുത്തശിയെ വട്ടം ചുറ്റീ
വീഴാതെ നിലത്തു നിൽക്കാൻ
മുത്തശിയോ പാടുപെട്ടു!
മുത്താക്കിമാറ്റി പിന്നെ
മുത്തുക്കുടമൊന്നിൽ ഞാനൊരു
മുന്നാഴി മുത്തു നിറച്ചു.
മുത്തശി കഥ കേൾക്കാൻ
മൂവന്തി നേരത്തെത്തും
മൂന്നാലു പയ്യന്മാർക്കായ്
മുത്തുക്കുടമൊന്നു തുറക്കെ-
സ്വർണ്ണത്തിൻ ചിറകുകൾ വീശി
മുത്തുകളോരോന്നായോരോന്നായ്
മുറ്റത്തു പാറി നടക്കും
മൂവന്തി മയങ്ങും വരേയും.
പൂതത്തിൻ കഥയുണ്ടവയിൽ
പനമേലെ യക്ഷിയുണ്ട്
ചുണ്ണാമ്പു ചോദിക്കുന്ന
രക്ഷസ്സും കൂടെയുണ്ട്
വഴി തെറ്റിച്ചാളെയൊതുക്കും
പൊട്ടിയുമുണ്ടാകൂട്ടത്തിൽ
തീക്കട്ടക്കണ്ണുകളുള്ള
തീതുപ്പിയോടിയടുക്കും
പക്ഷിക്കഥ കേൾക്കുന്നേരം
പയ്യന്മാർക്കെല്ലാം പേടി!
കുട്ടികളോ ചേർന്നിരിക്കും
നിശ്വാസം നെഞ്ചിൽത്തട്ടും
അടുക്ക്ലയിൽനിന്നെത്തിനോക്കും
അമ്മയുടെ ശബ്ദം കേൾക്കാം
"കഥയില്ലാക്കഥകൾ ചൊല്ലി
കുട്ടികളെ പേടിപ്പിക്കണ്ട
രാത്രിയിലവർ സ്വപ്നം കാണും
വിരിയിലോ മൂത്രമൊഴിക്കും"
ഇല്ലാത്ത പല്ലുകൾ കാട്ടി
മുത്ത്ശിയുമങ്ങെത്തിച്ചേരും
കൈകൊണ്ടു കലാശം കാട്ടി
മുത്തശിയുമിങ്ങനെ ചൊല്ലും
"കഥ കേട്ടാൽ പേട്യാവും ന്നോ;
ഖീ;ഖീ;ഖീ!
ത്ര കഥയില്ലാണ്ടായോ
പാറുട്ട്യേ നിനക്ക്
ഞാനെത്ര കഥ കേട്ടൂ
എനിക്കിന്നുണ്ടാരേ പേടി?
മുണ്ടൻ വടി കയ്യിൽ കണ്ട്വോ
കൊടുക്കും ഞാനടിയഞ്ചെണ്ണം
ഓരോരോ പൂതത്തിനും
ഓരോരോ രക്ഷസ്സിനും"
കുട്ടികൾക്കാവേശമായ്
കൈകോർത്തവരാർത്തു വിളിച്ചു
മുത്തശിയെ വട്ടം ചുറ്റീ
വീഴാതെ നിലത്തു നിൽക്കാൻ
മുത്തശിയോ പാടുപെട്ടു!
Wednesday, October 22, 2008
ഒരു പ്രർത്ഥന
പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
ഒരു പ്രർത്ഥന
പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
Wednesday, July 23, 2008
പെരാങ്ങോട്ടപ്പന്‍
ത്രിഭുവനങ്ങളുമരക്ഷണത്താലളന്നനിന്‍
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!
കുറിയ കാലടികളെന്‍ ശിരസ്സില്‍ പതിക്കാന്‍
ഒരു കൃപാകടാക്ഷമെനിയും നല്‍കണെ
പെരുമാങ്ങോടു വാഴുമാനന്ദമൂര്‍ത്തെ!
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ
ത്രിഭുവനങ്ങളുമരക്ഷണത്താളന്ന നിന്‍
കുറിയ കാലടികള്‍ തന്‍ ശിരസ്സില്‍ പതിക്കാന്‍
ഗുണനിധിയാം മഹാബലി പണ്ടു ചെയ്ത പുണ്യം
ഒരളവോളമെങ്കിലുമെനിക്കു ചെയ്തു തീര്‍ക്കാന്‍
ഒരു മോഹമുണ്ടതു പൂര്‍ത്തീ കരിക്കാന്‍
ഒരു തുണയായി നീ വരേണമേ ദൈവമേ!
Wednesday, July 9, 2008
ശുഭയാത്ര
രണ്ടിനിയില്ലെന്നോര്‍ക്ക,
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര
നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര
കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും
എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും
ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.
നാം രണ്ടും ഒന്നാണല്ലോ
ഒന്നില്‍നിന്നു വന്നു,
ഇനി ഒന്നിലേക്കല്ലോ യാത്ര
നിനക്കു ഞാനുണ്ടാം തുണ
എനിക്കു നീ-യതു പോലെ
നിനച്ചിരിക്കേണ്ടിനി തുടങ്ങാം
നമ്മുടെ യാത്ര
കാലിടറുമ്പോളെന്‍
കയ്യുണ്ടല്ലോ പിടിക്കുവാന്‍
എന്‍ കാലിന്‍ നൊമ്പരം മാറ്റാന്‍
നിന്‍ തൂവല്‍ സ്പര്‍ശം പോരും
എന്‍ വിശപ്പകറ്റീടാന്‍
നിന്‍ തേന്‍മൊഴി ധാരാളം
നിന്നെ ഞാനൂട്ടീടും,
ഞാനെന്നെത്താന്‍ മറന്നാലും
ആനന്ദം നമ്മുടെ മാര്‍ഗ്ഗം,
ലക്ഷ്യമോ പരമാനന്ദം
തുടങ്ങീടാം നമ്മുടെ യാത്ര,
ഒന്നിലേക്കുള്ള യാത്ര.
Thursday, June 26, 2008
അമ്മ
'അമ്മേ രക്ഷിക്കണേ'എന്നാണെന്‍ പ്രാര്‍ത്ഥന
എന്നും ഞാന്‍ രാത്രി കിടക്കുന്ന നേരം
'അമ്മേ രക്ഷിക്കണേ' എന്നു ഞാന്‍ ചൊല്ലുന്നു
എന്നും ഞാന്‍ കാലത്തെണീക്കുന്ന നേരം
അമ്മ പഠിപ്പിച്ച നാമങ്ങളെല്ലാം
മങ്ങാതെ നില്‍ക്കുന്നെന്‍ മുന്നിലിന്നും
അമ്മ കാണിച്ച വഴികളിലൊന്നിലും
മുള്ളുകളിതുവരെ കണ്ടതില്ല
കാലം നശിപ്പിച്ചു അമ്മ തന്‍ ലാവണ്യം
ചിത്തവിശുദ്ധിയെ തൊട്ടതില്ല
മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും
എന്നും ഞാന്‍ രാത്രി കിടക്കുന്ന നേരം
'അമ്മേ രക്ഷിക്കണേ' എന്നു ഞാന്‍ ചൊല്ലുന്നു
എന്നും ഞാന്‍ കാലത്തെണീക്കുന്ന നേരം
അമ്മ പഠിപ്പിച്ച നാമങ്ങളെല്ലാം
മങ്ങാതെ നില്‍ക്കുന്നെന്‍ മുന്നിലിന്നും
അമ്മ കാണിച്ച വഴികളിലൊന്നിലും
മുള്ളുകളിതുവരെ കണ്ടതില്ല
കാലം നശിപ്പിച്ചു അമ്മ തന്‍ ലാവണ്യം
ചിത്തവിശുദ്ധിയെ തൊട്ടതില്ല
മാറട്ടെ രൂപവും ഭാവവുമെന്നാലും
മാറാതെ നില്‍ക്കുമെന്നമ്മയെന്നും
Saturday, June 21, 2008
അമ്മ
എക്കാലവും എന്നമ്മ ചെയ്യും തപസ്സിന്‍ ഫലം
ഇക്കാലവും നിര്‍ലോപമെനിക്കു ലഭ്യം'
പില്‍ക്കാലമൊരു പ്രത്യുപകാര വാഞ്ഛ വന്നാല്‍
പത്തെങ്കിലും ജന്‍മമെടുക്കണമതു ചെയ്തു തീര്‍ക്കാന്‍
ഇന്നേവരെ ഞാന്‍ നേടിയ പണം,പദവി,പ്രശസ്തി
എല്ലാമൊരു തുലാത്തട്ടിലടുക്കി വെച്ചാല്‍
തെല്ലെങ്കിലുമുയര്‍ത്തുവതിനാകയില്ല മറുതട്ടിനെ-
ഉണ്ടെങ്കിലതില്‍ അമ്മതന്‍ തപസ്സിണ്റ്റെ ഭാരം
ഒരു പുരുഷനുമതറിയുക സാദ്ധ്യമല്ലൊരിക്കലും
ഒരു തരുണിയുടെ ഗര്‍ഭകാലക്ളേശമൊന്നും
ഇതുമതിയവളെ ഒരുപടി മുകളില്‍ നിര്‍ത്താന്‍
പരിമിതികളെറെയീ സ്ത്രീ ജന്‍മത്തിലെങ്കിലും
എല്ലാടവും തിങ്ങി നിറഞ്ഞുനില്‍ക്കും
അവ്യക്തമാം ശക്തിയെ മനസ്സിലാക്കാന്‍
ഏതെങ്കിലുമൊരു രൂപകല്‍പന വേണമെങ്കില്‍
വേറില്ലൊരു ചാരുരൂപമതമ്മ മാത്രം
ഇക്കാലവും നിര്‍ലോപമെനിക്കു ലഭ്യം'
പില്‍ക്കാലമൊരു പ്രത്യുപകാര വാഞ്ഛ വന്നാല്‍
പത്തെങ്കിലും ജന്‍മമെടുക്കണമതു ചെയ്തു തീര്‍ക്കാന്‍
ഇന്നേവരെ ഞാന്‍ നേടിയ പണം,പദവി,പ്രശസ്തി
എല്ലാമൊരു തുലാത്തട്ടിലടുക്കി വെച്ചാല്‍
തെല്ലെങ്കിലുമുയര്‍ത്തുവതിനാകയില്ല മറുതട്ടിനെ-
ഉണ്ടെങ്കിലതില്‍ അമ്മതന്‍ തപസ്സിണ്റ്റെ ഭാരം
ഒരു പുരുഷനുമതറിയുക സാദ്ധ്യമല്ലൊരിക്കലും
ഒരു തരുണിയുടെ ഗര്‍ഭകാലക്ളേശമൊന്നും
ഇതുമതിയവളെ ഒരുപടി മുകളില്‍ നിര്‍ത്താന്‍
പരിമിതികളെറെയീ സ്ത്രീ ജന്‍മത്തിലെങ്കിലും
എല്ലാടവും തിങ്ങി നിറഞ്ഞുനില്‍ക്കും
അവ്യക്തമാം ശക്തിയെ മനസ്സിലാക്കാന്‍
ഏതെങ്കിലുമൊരു രൂപകല്‍പന വേണമെങ്കില്‍
വേറില്ലൊരു ചാരുരൂപമതമ്മ മാത്രം
Sunday, June 15, 2008
അമ്മയും അക്ഷരവും
'അ' എന്നൊരക്ഷരം
ആദ്യത്തെയക്ഷരം
ആദ്യത്തെ അക്ഷരം
അവ്യയം അക്ഷരം
'അമ്മ'തന്നാദ്യത്തില്‍
'അ' എന്നൊരക്ഷരം
അമ്മതന്നാണല്ലൊ
പ്രത്യക്ഷമക്ഷരം
അമ്മ പഠിപ്പിച്ചു
'അ' എന്നൊരക്ഷരം
അമ്മയറിയുന്നു
മുഴുവനുമക്ഷരം
അമ്മ പഠിപ്പിച്ചു
സര്‍വ്വവുമക്ഷരം
ആദ്യത്തെയക്ഷരം
ആദ്യത്തെ അക്ഷരം
അവ്യയം അക്ഷരം
'അമ്മ'തന്നാദ്യത്തില്‍
'അ' എന്നൊരക്ഷരം
അമ്മതന്നാണല്ലൊ
പ്രത്യക്ഷമക്ഷരം
അമ്മ പഠിപ്പിച്ചു
'അ' എന്നൊരക്ഷരം
അമ്മയറിയുന്നു
മുഴുവനുമക്ഷരം
അമ്മ പഠിപ്പിച്ചു
സര്‍വ്വവുമക്ഷരം
ഭജഗോവിന്ദം
മുറ്റത്തെ മുല്ലയില്‍ പൊട്ടിച്ചിരിക്കുന്ന
മൊട്ടുകളെന്നോടു ചൊല്ലിയതിങ്ങനെ
"ഇന്നുത്രിസന്ധ്യയില്‍ ഞങ്ങള്‍ വിരിയുമ്പോള്‍
ചുറ്റും പരത്തും സുഗന്ധത്തെ വെല്ലുവാന്‍
മറ്റൊരു ഗന്ധമീ മന്നിലുണ്ടോ? ചൊല്ലുക
സത്തമ തെല്ലുമടിയാതെ"
ഉണ്ടെന്നുമില്ലെന്നും ചൊല്ലിയില്ലാ ഞാന്‍
ദീപ്തമാം സ്വപ്നത്തില്‍ മുങ്ങി നില്‍ക്കേ!
ഇന്നു രാത്രിയീ മുല്ല വിരിയുമ്പോള്‍
കോര്‍ക്കണം മാലകള്‍ എന്‍സഖിക്കായ്
അഴകെഴു മവളുടെ വാര്‍മുടിക്കെട്ടില്‍ ഞാന്‍
പുതുമണമുയരുന്ന മാലകള്‍ ചാര്‍ത്തവെ
വിരിയുമവളുടെയധരത്തില്‍ പുഞ്ചിരി
തെളിയുമവളുടെ കണ്‍കളില്‍ ജ്യോതിയും
ഒരുപരിരംഭണം!ഒരു ചുടുചുംബനം!
നിറയുന്നു മനതാരില്‍ നിറങ്ങളേറെ
പൂക്കളിറുക്കുവാന്‍ മുറ്റത്തേക്കിറങ്ങവേ
കണ്ടു കൂറ്റനാം അജം നില്‍പൂ മുല്ലക്കരികെ
രൂക്ഷമാം നോട്ടം നൊക്കി,അത്ഭുത്സ്തബ്ധനായ് ഞാനും
നാമജപം നിര്‍ത്തീ പിന്നെയെന്നോടായ് ചൊല്ലിയിങ്ങനെ
"കല്ലെടുക്കാന്‍ കുനിയേണ്ട,എറിയേണ്ട എന്നെ നീ
എന്നെയിങ്ങോട്ടയച്ചതാരെന്നറിയുമോ നീ?
നിന്നിലുമെന്നിലുമീമണ്ണിലുമാകാശത്തും
ഈ കല്ലിലും മുള്ളിലും പോലും നിറയും പരാശക്തി!
ഇന്നു ഞാന്‍ ഹോമിച്ചുവെന്‍ വൈശ്വാനരാഗ്നിയില്‍
പെണ്ണിനോടുള്ള നിന്നൊടുങ്ങാത്ത മോഹവും
ഈ മുല്ലക്കു തന്‍ പൂവിന്‍ ഗന്ധത്തിലഹങ്കാരവും;
ഞാനിപ്പോള്‍ പൂര്‍ണ്ണ സംതൃപ്തന്‍,
ഇനി പോയ്‌വരട്ടെ വേണ്ടതില്ലൊട്ടും ദു:ഖം,
നിങ്ങള്‍ക്കിനി നല്ലതേ വരൂ വേണ്ടതിതു മാത്രം-
"ഭജിക്കുക ഗോവിന്ദനെ"!
മൊട്ടുകളെന്നോടു ചൊല്ലിയതിങ്ങനെ
"ഇന്നുത്രിസന്ധ്യയില്‍ ഞങ്ങള്‍ വിരിയുമ്പോള്‍
ചുറ്റും പരത്തും സുഗന്ധത്തെ വെല്ലുവാന്‍
മറ്റൊരു ഗന്ധമീ മന്നിലുണ്ടോ? ചൊല്ലുക
സത്തമ തെല്ലുമടിയാതെ"
ഉണ്ടെന്നുമില്ലെന്നും ചൊല്ലിയില്ലാ ഞാന്‍
ദീപ്തമാം സ്വപ്നത്തില്‍ മുങ്ങി നില്‍ക്കേ!
ഇന്നു രാത്രിയീ മുല്ല വിരിയുമ്പോള്‍
കോര്‍ക്കണം മാലകള്‍ എന്‍സഖിക്കായ്
അഴകെഴു മവളുടെ വാര്‍മുടിക്കെട്ടില്‍ ഞാന്‍
പുതുമണമുയരുന്ന മാലകള്‍ ചാര്‍ത്തവെ
വിരിയുമവളുടെയധരത്തില്‍ പുഞ്ചിരി
തെളിയുമവളുടെ കണ്‍കളില്‍ ജ്യോതിയും
ഒരുപരിരംഭണം!ഒരു ചുടുചുംബനം!
നിറയുന്നു മനതാരില്‍ നിറങ്ങളേറെ
പൂക്കളിറുക്കുവാന്‍ മുറ്റത്തേക്കിറങ്ങവേ
കണ്ടു കൂറ്റനാം അജം നില്‍പൂ മുല്ലക്കരികെ
രൂക്ഷമാം നോട്ടം നൊക്കി,അത്ഭുത്സ്തബ്ധനായ് ഞാനും
നാമജപം നിര്‍ത്തീ പിന്നെയെന്നോടായ് ചൊല്ലിയിങ്ങനെ
"കല്ലെടുക്കാന്‍ കുനിയേണ്ട,എറിയേണ്ട എന്നെ നീ
എന്നെയിങ്ങോട്ടയച്ചതാരെന്നറിയുമോ നീ?
നിന്നിലുമെന്നിലുമീമണ്ണിലുമാകാശത്തും
ഈ കല്ലിലും മുള്ളിലും പോലും നിറയും പരാശക്തി!
ഇന്നു ഞാന്‍ ഹോമിച്ചുവെന്‍ വൈശ്വാനരാഗ്നിയില്‍
പെണ്ണിനോടുള്ള നിന്നൊടുങ്ങാത്ത മോഹവും
ഈ മുല്ലക്കു തന്‍ പൂവിന്‍ ഗന്ധത്തിലഹങ്കാരവും;
ഞാനിപ്പോള്‍ പൂര്‍ണ്ണ സംതൃപ്തന്‍,
ഇനി പോയ്‌വരട്ടെ വേണ്ടതില്ലൊട്ടും ദു:ഖം,
നിങ്ങള്‍ക്കിനി നല്ലതേ വരൂ വേണ്ടതിതു മാത്രം-
"ഭജിക്കുക ഗോവിന്ദനെ"!
Friday, May 23, 2008
എണ്റ്റെ പ്രാര്‍ത്ഥന
അഖിലലോക സാക്ഷിയായി
നിറഞ്ഞു നില്‍ക്കും ഉണ്‍മയെ
തൊഴുതുപോന്നു ഇതുവരെ
അചലമായൊരു ശിലയില്‍ ഞാന്‍
ഇന്നറിഞ്ഞു ഞാനെന്‍
ഉള്ളിലൂറുമൂര്‍ജ്ജമായ്
നിന്നതെന്നും പരമമാം ഈ
ഉണ്‍മയെന്നു മാധവാ
മുടി നരച്ചു ജര കയറി
അന്ധനായ് ഞാനിരിക്കെ
ഉള്‍ക്കണ്ണിനു കാഴ്ച കാണാന്‍
മാറണെ നീയൊരു ദീപമായി
ജടിലമാമീകൂടിനുള്ളില്‍
സാക്ഷിനില്‍ക്കും കേശവാ
ഒടുവില്‍ നിന്നിലലിയണം
അലിഞ്ഞുതന്നെ നില്‍ക്കണം
എനിയനിക്കൊരു കൂടു വേണ്ട
ഒരു കൂടുമാറ്റവും തഥാ
നിറഞ്ഞു നില്‍ക്കും ഉണ്‍മയെ
തൊഴുതുപോന്നു ഇതുവരെ
അചലമായൊരു ശിലയില്‍ ഞാന്‍
ഇന്നറിഞ്ഞു ഞാനെന്‍
ഉള്ളിലൂറുമൂര്‍ജ്ജമായ്
നിന്നതെന്നും പരമമാം ഈ
ഉണ്‍മയെന്നു മാധവാ
മുടി നരച്ചു ജര കയറി
അന്ധനായ് ഞാനിരിക്കെ
ഉള്‍ക്കണ്ണിനു കാഴ്ച കാണാന്‍
മാറണെ നീയൊരു ദീപമായി
ജടിലമാമീകൂടിനുള്ളില്‍
സാക്ഷിനില്‍ക്കും കേശവാ
ഒടുവില്‍ നിന്നിലലിയണം
അലിഞ്ഞുതന്നെ നില്‍ക്കണം
എനിയനിക്കൊരു കൂടു വേണ്ട
ഒരു കൂടുമാറ്റവും തഥാ
Saturday, May 17, 2008
അറിവ്
നൂറായിരം കോടി യോജനയ്കപ്പുറ,
നീറിനില്‍ക്കുമൊരഗ്നിനക്ഷത്രവും,
ചാരെ നില്‍ക്കുമീ മുല്ലതന്‍ വള്ളിയില്‍,
വാരിവിതറിയ പൂക്കള്‍തന്‍ ഗന്ധവും,
ചേതോഹരിയാമെന്‍ പ്രണനാഥയും,
ഞാനെന്നഭാവത്തിന്‍ മൂര്‍ത്തിയാമീഞ്ഞാനും
ചാരുതയേറും പ്രകൃതിയാല്‍കോര്‍ത്തൊരു
ചേണുറ്റമാലതന്‍ മുത്തുകളാണുപോല്‍,
ബ്രഹ്മമാം പ്രകൃതിയാല്‍ കോര്‍ത്തൊരീമാലയില്‍
മുത്തായി മാറാത്തതൊന്നുമേയില്ലപോല്‍,
ആരറിയുന്നീ പരമാര്‍ത്ഥസത്യത്തെ?
നേരുപറയാം അവര്‍ക്കില്ലൊരു ദുഃഖവും!
നീറിനില്‍ക്കുമൊരഗ്നിനക്ഷത്രവും,
ചാരെ നില്‍ക്കുമീ മുല്ലതന്‍ വള്ളിയില്‍,
വാരിവിതറിയ പൂക്കള്‍തന്‍ ഗന്ധവും,
ചേതോഹരിയാമെന്‍ പ്രണനാഥയും,
ഞാനെന്നഭാവത്തിന്‍ മൂര്‍ത്തിയാമീഞ്ഞാനും
ചാരുതയേറും പ്രകൃതിയാല്‍കോര്‍ത്തൊരു
ചേണുറ്റമാലതന്‍ മുത്തുകളാണുപോല്‍,
ബ്രഹ്മമാം പ്രകൃതിയാല്‍ കോര്‍ത്തൊരീമാലയില്‍
മുത്തായി മാറാത്തതൊന്നുമേയില്ലപോല്‍,
ആരറിയുന്നീ പരമാര്‍ത്ഥസത്യത്തെ?
നേരുപറയാം അവര്‍ക്കില്ലൊരു ദുഃഖവും!
Monday, May 5, 2008
എണ്റ്റെ പ്രപഞ്ചം
വര്‍ണ്ണപ്രപഞ്ചത്തിലാദ്യമായ് ഞാന്‍ കണ്ട-
തമ്മതന്‍ കണ്ണിലെ നീലനിറം
ആഴിപ്പരപ്പിലും ആകാശമൊട്ടുക്കും
കാണുന്നു ഞാനിന്നുമീനീലനിറം
നാദപ്രപഞ്ചത്തിലാദ്യമായ് കേട്ടതെ-
ന്നമ്മതന്‍ താരാട്ടിന്‍ ശീലുകളെ
കണ്ണന്‍ കുഴലിലും കാട്ടാറിന്‍ പാട്ടിലു-
മിന്നും ഞാന്‍ കേള്‍ക്കുന്ന്തീശീലുകളെ
സ്വാദേറുമമ്മതന്‍ പാലിണ്റ്റെ മാധുര്യം
തേനിലും കരിമ്പിലും കിട്ടിയില്ല
പഞ്ചാമൃതത്തിലോ പാല്‍പ്പായസത്തിലോ
കിട്ടിയില്ലമ്മതന്‍ പാലിന്‍ രുചി
അമ്മതന്‍ ഗന്ധത്താല്‍ മോഹിതനാമെനി-
യ്ക്കന്യഗന്ധങ്ങള്‍ സുഗന്ധമല്ല
വേനല്‍മഴയില്‍ കുതിര്‍ന്നോരു മണ്ണിണ്റ്റെ
മോഹനഗന്ധവും വശ്യമല്ല
വാരിപ്പുണരുമെന്നമ്മതന്‍ കയ്യിലെ
തൂവലിന്‍ സ്പര്‍ശങ്ങളെത്ര ഹൃദ്യം
മറ്റൊരു സ്പര്‍ശവുമോര്‍മ്മയിലില്ലെനി-
യ്ക്കിത്ര മഥിച്ചതായെന്‍ മനസ്സില്‍
പഞ്ചേന്ദ്രിയങ്ങളെ പൂരിതമാക്കിയൊ-
രമ്മയ്ക്കു ഞാനിനിയെന്തു നല്‍കും!
ചോദിച്ചുവെന്നോടൊരായിരം വട്ടം
ഞാന്‍ കിട്ടിയില്ലുത്തരം-കിട്ടുകില്ല!!
തമ്മതന്‍ കണ്ണിലെ നീലനിറം
ആഴിപ്പരപ്പിലും ആകാശമൊട്ടുക്കും
കാണുന്നു ഞാനിന്നുമീനീലനിറം
നാദപ്രപഞ്ചത്തിലാദ്യമായ് കേട്ടതെ-
ന്നമ്മതന്‍ താരാട്ടിന്‍ ശീലുകളെ
കണ്ണന്‍ കുഴലിലും കാട്ടാറിന്‍ പാട്ടിലു-
മിന്നും ഞാന്‍ കേള്‍ക്കുന്ന്തീശീലുകളെ
സ്വാദേറുമമ്മതന്‍ പാലിണ്റ്റെ മാധുര്യം
തേനിലും കരിമ്പിലും കിട്ടിയില്ല
പഞ്ചാമൃതത്തിലോ പാല്‍പ്പായസത്തിലോ
കിട്ടിയില്ലമ്മതന്‍ പാലിന്‍ രുചി
അമ്മതന്‍ ഗന്ധത്താല്‍ മോഹിതനാമെനി-
യ്ക്കന്യഗന്ധങ്ങള്‍ സുഗന്ധമല്ല
വേനല്‍മഴയില്‍ കുതിര്‍ന്നോരു മണ്ണിണ്റ്റെ
മോഹനഗന്ധവും വശ്യമല്ല
വാരിപ്പുണരുമെന്നമ്മതന്‍ കയ്യിലെ
തൂവലിന്‍ സ്പര്‍ശങ്ങളെത്ര ഹൃദ്യം
മറ്റൊരു സ്പര്‍ശവുമോര്‍മ്മയിലില്ലെനി-
യ്ക്കിത്ര മഥിച്ചതായെന്‍ മനസ്സില്‍
പഞ്ചേന്ദ്രിയങ്ങളെ പൂരിതമാക്കിയൊ-
രമ്മയ്ക്കു ഞാനിനിയെന്തു നല്‍കും!
ചോദിച്ചുവെന്നോടൊരായിരം വട്ടം
ഞാന്‍ കിട്ടിയില്ലുത്തരം-കിട്ടുകില്ല!!
Tuesday, April 22, 2008
പാഴ്ചെടി
ഒരു മീനമാസത്തിലുരുകുന്ന ചൂടില്‍,
ചാരുപടിമേല്‍ ഞാന്‍ തെല്ലു മയങ്ങി-
അലസമായ് വിരസനായ് കണ്‍മിഴിയ്ക്കെ
അലതല്ലും വര്‍ണ്ണത്തില്‍ തിരമാലകള്‍!
ഒരു പറ്റം ശലഭങ്ങള്‍ മോഹിനിയാടുന്നു
കോലായ്കരികിലെ പാഴ്ചെടിയില്‍!
പൂവില്ലിലയ്കൊരു ഭംഗിയില്ല-
പോരിന്നു നില്‍ക്കുന്ന മുള്ളുകളും
ശലഭത്തിനെന്തിത്ര കൌതുകം,
ഈ കലഹിക്കാന്‍ നില്‍ക്കുന്ന മുള്‍ച്ചെടിയില്‍?
അരികത്തു ചെന്നു ഞാന്‍ നോക്കിനില്‍ക്കേ
അകലുന്നു ശലഭങ്ങള്‍ ഭീതിയാലെ
ഇലകളില്‍ തണ്ടിന്‍ തലപ്പുകളില്‍,
ശിഖിരങ്ങള്‍ തണ്റ്റെ കവിളികളില്‍
ശലഭത്തിന്‍ മുട്ടകള്‍ നിരനിരയായ്,
ശിലപോലെ നിന്നു ഞാന്‍ സ്തബ്ധനായി!
വെറുമൊരു പഴ്ചെടിയെന്നുകരുതിയ
ചെറുചെടി, ശലഭത്തിന്നീറ്റില്ലമായ്
മുട്ടകളെയേറ്റു വാങ്ങുവാനും നീ
വിരിഞ്ഞുണ്ണികളെയ്യൂട്ടുവാനും നീ
നിദ്രയിലാന്‍ണ്ടുപോമുണ്ണികള്‍ക്കായ്
നീ മാത്രം കാവല്‍ കൂര്‍ത്തമുള്ളുമായീ-
പുത്തനാതലമുറയെ വാര്‍ത്തെടുക്കാന്
പരിണാമ പ്രക്രിയ പലതിനും സാക്ഷി നീ.
ഒരു ദിവസം നിനക്കു കാണാം കണ്‍കുളിര്‍ക്കെ
ഒഴുകിവരുമൊരുവസന്തം മുന്നിലായി
ഒരു തലമുറയ്ക്കാധാരമായ് നിന്നെക്കുറി-
ച്ചൊരുവനുമുരിയാടാ നീവെറും 'പാഴ്ചെടി'
സകലസൃഷ്ടികള്‍ക്കുമേകിപോലീശ്വരന്‍
പകലിരവുചെയ്യുവാനുള്ള ദൌത്യം
ഒരുമടിയുമില്ലാത്ത കര്‍മ്മികള്‍ക്കായ്
കരുതുമൊരു പദം പാദപങ്കജത്തില്‍.
ചാരുപടിമേല്‍ ഞാന്‍ തെല്ലു മയങ്ങി-
അലസമായ് വിരസനായ് കണ്‍മിഴിയ്ക്കെ
അലതല്ലും വര്‍ണ്ണത്തില്‍ തിരമാലകള്‍!
ഒരു പറ്റം ശലഭങ്ങള്‍ മോഹിനിയാടുന്നു
കോലായ്കരികിലെ പാഴ്ചെടിയില്‍!
പൂവില്ലിലയ്കൊരു ഭംഗിയില്ല-
പോരിന്നു നില്‍ക്കുന്ന മുള്ളുകളും
ശലഭത്തിനെന്തിത്ര കൌതുകം,
ഈ കലഹിക്കാന്‍ നില്‍ക്കുന്ന മുള്‍ച്ചെടിയില്‍?
അരികത്തു ചെന്നു ഞാന്‍ നോക്കിനില്‍ക്കേ
അകലുന്നു ശലഭങ്ങള്‍ ഭീതിയാലെ
ഇലകളില്‍ തണ്ടിന്‍ തലപ്പുകളില്‍,
ശിഖിരങ്ങള്‍ തണ്റ്റെ കവിളികളില്‍
ശലഭത്തിന്‍ മുട്ടകള്‍ നിരനിരയായ്,
ശിലപോലെ നിന്നു ഞാന്‍ സ്തബ്ധനായി!
വെറുമൊരു പഴ്ചെടിയെന്നുകരുതിയ
ചെറുചെടി, ശലഭത്തിന്നീറ്റില്ലമായ്
മുട്ടകളെയേറ്റു വാങ്ങുവാനും നീ
വിരിഞ്ഞുണ്ണികളെയ്യൂട്ടുവാനും നീ
നിദ്രയിലാന്‍ണ്ടുപോമുണ്ണികള്‍ക്കായ്
നീ മാത്രം കാവല്‍ കൂര്‍ത്തമുള്ളുമായീ-
പുത്തനാതലമുറയെ വാര്‍ത്തെടുക്കാന്
പരിണാമ പ്രക്രിയ പലതിനും സാക്ഷി നീ.
ഒരു ദിവസം നിനക്കു കാണാം കണ്‍കുളിര്‍ക്കെ
ഒഴുകിവരുമൊരുവസന്തം മുന്നിലായി
ഒരു തലമുറയ്ക്കാധാരമായ് നിന്നെക്കുറി-
ച്ചൊരുവനുമുരിയാടാ നീവെറും 'പാഴ്ചെടി'
സകലസൃഷ്ടികള്‍ക്കുമേകിപോലീശ്വരന്‍
പകലിരവുചെയ്യുവാനുള്ള ദൌത്യം
ഒരുമടിയുമില്ലാത്ത കര്‍മ്മികള്‍ക്കായ്
കരുതുമൊരു പദം പാദപങ്കജത്തില്‍.
Subscribe to:
Posts (Atom)