Friday, July 10, 2009

വെള്ളിത്തിര

അമ്പലമേടിൻ പടിഞ്ഞാറെ ചെരുവിലായ്‌
ആയിരം തിരി കത്തിയടങ്ങവേ
മാനത്തിൻ മുറ്റത്തൊരഞ്ചാറു പെണ്ണുങ്ങൾ
കുംകുമചേലയുടുത്ത്രുങ്ങീ
ആലിനെത്തൊട്ടു വലം വെക്കും മുഖങ്ങളിൽ
ആരോമലേ നിന്നെ ഞാൻ പരതി നിന്നൂ
അന്തിച്ചുവപ്പിൽ തുടുത്ത മുഖവുമായ്‌
മന്ദഹസിച്ചു നീയണഞ്ഞനേരം
ഹർഷോന്മാദത്താൽ പരിസരം നഷ്ടമായ്‌
ഇത്തിരി നേരം ഞാൻ തരിച്ചു നിന്നൂ
ആയുസ്സിന്റെ തുണ്ടുമായ്‌ പകലവൻ
എന്നും പടിഞ്ഞാറു മറയുന്ന നേരം
ആവിർഭവിക്കും എൻ മനസ്സാം വെള്ളിത്തിരയിൽ
ദിവ്യമാം നിന്റെ മനോജ്ഞരൂപം.

2 comments:

kps said...

എല്ലാവരുടേയും മനസ്സാകുന്ന വെള്ളിത്തിരയിൽ അനുകൂലസന്ദർഭം വരുമ്പോൾ
ഒട്ടും പൊടി പിടിക്കാത്ത,നിറം മങ്ങാത്ത വർണ്ണചിത്രങ്ങൾ തെളിഞ്ഞു വരാറുണ്ട്‌.ഈ ചിത്രമൊന്നു നോക്കൂ.

Ardra said...

ചിത്രം മനോഹരം...