അമ്പലമേടിൻ പടിഞ്ഞാറെ ചെരുവിലായ്
ആയിരം തിരി കത്തിയടങ്ങവേ
മാനത്തിൻ മുറ്റത്തൊരഞ്ചാറു പെണ്ണുങ്ങൾ
കുംകുമചേലയുടുത്ത്രുങ്ങീ
ആലിനെത്തൊട്ടു വലം വെക്കും മുഖങ്ങളിൽ
ആരോമലേ നിന്നെ ഞാൻ പരതി നിന്നൂ
അന്തിച്ചുവപ്പിൽ തുടുത്ത മുഖവുമായ്
മന്ദഹസിച്ചു നീയണഞ്ഞനേരം
ഹർഷോന്മാദത്താൽ പരിസരം നഷ്ടമായ്
ഇത്തിരി നേരം ഞാൻ തരിച്ചു നിന്നൂ
ആയുസ്സിന്റെ തുണ്ടുമായ് പകലവൻ
എന്നും പടിഞ്ഞാറു മറയുന്ന നേരം
ആവിർഭവിക്കും എൻ മനസ്സാം വെള്ളിത്തിരയിൽ
ദിവ്യമാം നിന്റെ മനോജ്ഞരൂപം.
Subscribe to:
Post Comments (Atom)
2 comments:
എല്ലാവരുടേയും മനസ്സാകുന്ന വെള്ളിത്തിരയിൽ അനുകൂലസന്ദർഭം വരുമ്പോൾ
ഒട്ടും പൊടി പിടിക്കാത്ത,നിറം മങ്ങാത്ത വർണ്ണചിത്രങ്ങൾ തെളിഞ്ഞു വരാറുണ്ട്.ഈ ചിത്രമൊന്നു നോക്കൂ.
ചിത്രം മനോഹരം...
Post a Comment