പ്രളയജലോപരി അലയുമൊരാലിലയിൽ
പെരുവിരലുണ്ടുരസിക്കും മനോജ്ഞരൂപം
അനുനിമിഷമെന്നകതാരിൽ തെളിഞ്ഞുനിൽക്കാൻ
അടിയനൊരു വരമേകണേ കൃപാനിധേ!
ഒരുപെരുമഴപോൽ വൻ വിപത്തു വന്നു നിൽക്കേ
ചെറുവിരലാലൊരു മലയെയുയർത്തി,പിന്നെ
ഒരുകുട ചമച്ചെനിക്കു നൽകുവാനായ്
പലവുരു ഞാൻ നിൻ പദം കുമ്പിടുന്നേൻ.
പലരും പലതും പറഞ്ഞു നിന്നെ
വളരും വലിയൊരു തസ്കരനാക്കി മാറ്റി
കനകം വിളയുമൊരു മണി കൈക്കലാക്കാൻ
കനിവില്ലാതറുകൊല നീ ചെയ്തുവെന്നും
പലരും പറഞ്ഞു നിൻ ചെവിയിലുമെത്തി,പക്ഷേ
മലർ വിരിയും പോൽ നിൻ ചിരി മാഞ്ഞതില്ലപ്പൊഴും!
ഇടരും ജീവിതയാത്രയിലടക്കിടെ
പടരും മുൾച്ചെടി മേനിയെ ക്Iറിടുമ്പോൾ
തരണേ ധൈര്യമെനിക്കു തമ്പുരാനേ
തളരാതെയൊന്നു പുഞ്ചിരിക്കാൻ
പനിമതി സഹസ്രം കണ്ടുവെന്നാകിലും,എൻ
പ്രിയനില്ലയിപ്പൊഴെന്റെ കൂടെ
ഇരുളടയും വഴിയിൽ ഞാൻ ഗതി മുട്ടി നിൽക്കേ
ഒരു തരി വെട്ടം എന്നുൾക്കണ്ണിനേകിടേണേ!
Subscribe to:
Post Comments (Atom)
5 comments:
ഒരു ജീവിതകാലം ജീവിച്ചു തീർത്ത്,ഇപ്പോൾ 84-ൽ എത്തിനിൽക്കുമ്പോൾ,മക്കളൊക്കെ സ്വന്തം ജീവിതവുമായി തിരക്കിട്ടു കഴിയുമ്പോൾ,ചെറുപ്പത്തിലേ കൂട്ടുവന്നയാളും പോയപ്പോൾ,ഒരമ്മക്കു ചിലപ്പോൾ തോന്നിയേക്കാവുന്ന ഒരേകാന്തത-അപ്പോഴത്തെ ഒരു പ്രാർത്ഥന-അത്രേ ഉദ്ദേശിച്ചുള്ളൂ.
ഇപ്പോഴും എഴുതുന്നുവല്ലൊ. അതു തന്നെയാണീശ്വരൻ
നല്ലaവരികൾ
നന്ദി.
ഞങ്ങളുടെ ഒരമ്മായിയുണ്ട്.84-ആം വയസ്സിനു വിളിച്ചപ്പോൾ,അമ്മായിയുടെ അവസ്ഥ ആലോചിച്ചപ്പോൾ,ആർക്കും വരാവുന്ന ഒരവസ്ഥ എന്നൊക്കെ ആലോചിച്ചപ്പോൾ എഴുതിയതാൺ.
നന്നായിരിയ്ക്കുന്നു ...
ഇനിയും എഴുതാനുള്ള ത്രാണി തരട്ടെ ഗുരുവായൂരപ്പന് ...
.നന്ദി,വിനോദ്
നിങ്ങളുടെയൊക്കെ പ്രാർത്ഥനകളും ഞങ്ങൾക്കു തുണയാകട്ടെ!
Post a Comment